Friday, 27 December 2013

വിധിയുടെ തിരി

    വിധിയുടെ തിരി -------------------   കഴിഞ്ഞുപോയക്കാലവും കരഞ്ഞുതീർത്ത കണ്ണുനീരുംമാ(തം ബാക്കിയാക്കി കാലം എന്നൊടുയാ(തചോദിക്കുന്നവേളയിലും ഒരുകരുതലിന്റെകാറ്റ് എന്നെ തഴുകിയിരുന്നു.... കരയോടും കടലിന്നോടും കിടപിടിച്ച് എന്നെകരുതാനെത്തിയ കാറ്റിന്റെകൈകളിൽ വാർദ്ധക്യം പൂണ്ടിരുന്നു..... ഇമച്ചിമ്മാതെയെന്റെ സ്വപ്നങ്ങൾക്ക് തിരിതെളിച്ചിട്ട്, ഉറക്കമുണരും മുൻപേ  ആ കാറ്റ് പോയിരുന്നു വറ്റാത്ത വിധിയുടെ എണ്ണയുംകുടിച്ച്ഇന്നുമാപടുതിരിയെരിയുന്നു..........!!!

2വരി

ഓർമ്മകളുടെ ഇലകൾ എന്നിൽനിന്നും കൊഴിഞ്ഞുപോയി.... ഇപ്പോൾതളിർക്കുന്നത് മറവിയുടെ തളിരുകളാണ്.....!!

Thursday, 19 December 2013

അക്ഷരമുറ്റത്തെ പൂവ്

                                  അക്ഷരമുറ്റത്തെ പൂവ്..              പുത്തൻ ഉടുപ്പി ന്റെ മണം എന്നെ പൊതിഞ്ഞകാറ്റിനും ഉണ്ടായിരുന്നു.....ഒരു പുലർച്ചേആ വൃദ്ധന്‌റെ കൂടെ പടിയിറങ്ങിയപ്പോൾ അറിഞ്ഞിരുന്നില്ലാ അത്‌ അക്ഷരങ്ങളുമായിചങ്ങാത്തം കൂടാനായിരുന്നുവെന്ന്....ചുക്കി ചുളിഞ്ഞീട്ടും മഷിതണ്ടു പോലെ നിർമ്മലമായ ആ വിരൽ തു൩ിൽ തുങ്ങി  മെല്ലെ കൊഞ്ചുംപോൾ മൂർധാവിൽ ഒന്നുചും൩ിച്ച് ചേർത്തു പിടിക്കും.....വാർദ്ധക്യത്തിന്റെ കരിനഴൽ ഏൽക്കാത്ത ആ മിഴികൾ എന്റെ  (പിയപ്പട്ടവയായിരുന്നു ..... അക്ഷരങ്ങളോടുളള കൗതുകം കൂടി കൂടി വന്നു....  അപോഴെല്ലാം ആ കണ്ണുകള്ളിലെ (പകാശം എന്റെ  ആകാംഷയെ (തസ്സിപ്പിച്ചിരുന്നു .വിടരുന്ന പൂവിന്റെയുള്ളിലെ തേൻ കുടിക്കാൻ വണ്ട് കാട്ടുന്നയാവേശം.....പകർന്നെടുക്കാനും പരാഗണം നടത്താന്നുള്ള തിടുക്കം.......വിടർന്നു നിൽക്കുന്ന പൂവ്പോലെ ആ മിഴികൾ എന്നോടൊപ്പം ഉണ്ടായിരുന്നു ഒാരോയിരുളിലും കരുതലായി.......പക്ഷേ ഒരു സുന്ദര പുഷ്പ്പം പോലെ  ആയുസ്സ് പരിമിതമായിരു,ന്നു.തേനിന്റെ മധുരം നുകരും മുൻപേ...,.ആ മധുരവുമായി ഞാൻ പാറിപ്പറക്കുന്നതു കാണ്ണും മുൻപേ ആ പൂവ് കൊഴിഞ്ഞുപോയി.....എങ്കിലും എന്റെ  തൊടിയിൽ വിരിയുന്ന ഓരോ പുവിനും ആ മുഖമാണ് ...(പകാശം തുള്ളു൩ുന്ന കണ്ണുകളാണ് ആ ഇതളുകൾക്ക്.........

Sunday, 15 December 2013

മാഞ്ഞുപോയി.....

 ഒരുപാട് നൊന്തു ഈ കൊച്ചു പൂവിന്റെ  ഉള്ളിലെ തേൻ നീ കുടിക്കവേ
ഭ്ര മരവര്യനായി പാറിപ്പറന്നെത്തി,
നെഞ്ചിലെ ചോരകുടിക്കവേ നീ ഒരു പകൽ മാ(തം ആയുസ്സു നീണ്ട എന്റെ അധരം നുകർന്നുവോ മുറിവേറ്റ പാടുകൾ മായും മുൻപേ...
 മൂ'ധാവിൽ ഋതു ഭേതം  മുകരും മുൻപേ
വെയിലേറ്റു വാടിയെ ഇതളുകൻ  കൊഴിയും മുൻപേ....
നിന്നെ ഭയന്നു ഞാൻ   ഓടിയകന്നു  ഭൂമുഖത്തിനു അനന്യമായി നിന്നു.
 ഇതെന്റെ നൊബരഗാഥയല്ലാ ഒരു  നേർത്ത ഗദ്ഗദ തുടിപ്പു മാ(തം
 നീറുന്ന നെഞ്ചിൻ കിതപ്പ മാ(തം
 എരിയുന്ന ചിതയിലെ നെരുപ്പുമാ(തം...
കാലമേ സാക്ഷി, പോകുന്നു ഞാൻ കാലന്റെ ലോകത്തേ കാണുവാനായി. കാത്തുവെച്ച വിണ്ണിന്റെ വർണ്ണവും മണ്ണിന്റെ ഗന്ധവും മാഞ്ഞുപോയി എന്റെ  കാത്തിരിപ്പും വൃഥാ തീർന്നു